അമ്മയേയും, സഹോദരിയേയും, സഹോദരന്റെ ഭാര്യയേയും നിരന്തരം ബലാത്സംഗം ചെയ്തു; യുവാവിനെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി

'അമ്മയേയും, സഹോദരിയേയും സഹോദരന്റെ ഭാര്യയേയും അവന്‍ നിരന്തരം ബലാത്സംഗം ചെയ്തിരുന്നു. എന്നാല്‍ അന്ന് അവനെ ഞങ്ങള്‍ കൊന്നു'
അമ്മയേയും, സഹോദരിയേയും, സഹോദരന്റെ ഭാര്യയേയും നിരന്തരം ബലാത്സംഗം ചെയ്തു; യുവാവിനെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി

ഇന്‍ഡോര്‍:അമ്മയേയും, സഹോദരിയേയും, സഹോദരന്റെ ഭാര്യയേയും നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കിയ യുവാവിനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദാതിയയിലാണ് സംഭവം. മദ്യലഹരിയില്‍ എത്തി യുവാവ് സ്വന്തം അമ്മയേയും, സഹോദരിയേയും, സഹോദരന്റെ ഭാര്യയേയും പീഡനത്തിന് ഇരയാക്കിയിരുന്നു എന്നാണ് അറസ്റ്റിലായ കുടുംബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയത്. 

നാല് കുടുംബാംഗങ്ങളാണ് അറസ്റ്റിലായത്. നവംബര്‍ 12നാണ് 24കാരനനായ യുവാവിന്റെ മൃതദേഹം ഗോപാല്‍ദാസ് മേഖലയില്‍ നിന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 

യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിന് ശേഷമുള്ള അന്വേഷണത്തില്‍, മദ്യപാനിയായ മകന്‍ മൂലം കുടുംബം പ്രയാസം നേരിട്ടിരുന്നു എന്ന് വ്യക്തമായി. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലേക്ക് എത്തിച്ച സംഭവങ്ങള്‍ പുറത്തു വരുന്നത്. നവംബര്‍ 11ന് മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഇളയ സഹോദരന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മരിച്ച യുവാവിന്റെ പിതാവ് പറയുന്നു. 

'അമ്മയേയും, സഹോദരിയേയും സഹോദരന്റെ ഭാര്യയേയും അവന്‍ നിരന്തരം ബലാത്സംഗം ചെയ്തിരുന്നു. എന്നാല്‍ അന്ന് അവനെ ഞങ്ങള്‍ കൊന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോപാല്‍ദാസ് മേഖലയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു, പിതാവ് പറയുന്നു'. യുവാവിന്റെ പിതാവ്, അച്ഛന്‍, ഇളയ സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ നാല് പേരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com