ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ റായ്ബറേലിയിൽ നടത്തിയ പദയാത്രയിൽ പങ്കെടുക്കാതെ കോണ്‍ഗ്രസ് എംഎൽഎ അതിഥി സിംഗ്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിളിച്ചുചേർത്ത ഉത്തർപ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് അതിഥി മാർച്ചിൽ നിന്ന് വിട്ടുനിന്നത്. പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്ത അതിഥി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതും വിവാദമായി. കോൺഗ്രസ് ബഹിഷ്കരിച്ച പരിപാടിയിലാണ് അതിഥി പങ്കെടുത്തത്.
അതിഥി അടുത്തു തന്നെ ബിജെപിയിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രിയങ്കയുടെ റാലിയിൽ നിന്ന് വിട്ടുനിന്നതോടെ ഈ ആരോപണം കൂടുതൽ ശക്തമാണ്. എന്നാൽ ബിജെപിയിലേക്ക് എന്ന തരത്തിലുള്ള റിപ്പോർട്ടുകളെല്ലാം അതിഥി തന്നെ നിഷേധിക്കുകയുണ്ടായി.
പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായാണ് അതിഥിയെ വിശേഷിപ്പിക്കുന്നത്. അതിഥിയുടെ പിതാവും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ