ബിജെപിയെ വെട്ടിലാക്കി സപ്‌ന ചൗധരി: എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടുത്തം; ആയുധമാക്കി പ്രതിപക്ഷം

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തി പാര്‍ട്ടിയെ വെട്ടിലാക്കി ബിജെപി നേതാവ്.
ബിജെപിയെ വെട്ടിലാക്കി സപ്‌ന ചൗധരി: എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടുത്തം; ആയുധമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തി പാര്‍ട്ടിയെ വെട്ടിലാക്കി ബിജെപി നേതാവ്. ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരിയാണ് സിര്‍സാ മണ്ഡലത്തില്‍ ബിജെപിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയും സ്വതന്ത്രനുമായ ഗോപാല്‍ കണ്ഡയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്. ഗോപാല്‍ കണ്ഡയ്ക്കു വേണ്ടി സപ്ന പ്രചാരണം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തില്‍ ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി സപ്നയില്‍ നിന്നു വിശദീകരണം തേടിയെന്നാണ് സൂചന. ഗോപാല്‍ കണ്ഡയ്‌ക്കൊപ്പം സപ്ന നില്‍ക്കുന്നതിന്റെ പോസ്റ്ററുകളും മണ്ഡലത്തില്‍ ഉടനീളം പ്രത്യക്ഷപ്പെട്ടു. ഇതിനെത്തുടര്‍ന്നു ബിജെപി നേതൃത്വം അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.

പാര്‍ട്ടി വിരുദ്ധ നടപടിക്ക് സപ്നയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവശ്യം. സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്നു സ്റ്റാഫ് അംഗങ്ങള്‍ അറിയിച്ചതിനാലാണ് ഗോപാല്‍ കണ്ഡയ്ക്കു വേണ്ടി പ്രചാരണം നടത്തിയതെന്നാണ് സപ്ന നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. പ്രദീപ് രതുസാരിയാണ് സിര്‍സ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രദീപ് രതുസാരിക്കായി പ്രചാരണത്തിന് എത്തിയിരുന്നു.

 കഴിഞ്ഞ ജൂലൈയിലാണ് പ്രമുഖ ഗായികയും നര്‍ത്തകിയുമായ സപ്‌ന ചൗധരി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തേ ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപിക്കു വേണ്ടിയാണ് സപന പ്രവര്‍ത്തിച്ചത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com