മുംബൈ: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ കിരൺ നഗാർക്കർ അന്തരിച്ചു. 77 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക്ക രക്തസ്രാവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഈ ആഴ്ച ആദ്യം ആശിപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ കിരൺ നഗാർക്കർ 1942 ൽ മുംബൈയിലാണ് ജനിച്ചത്. 32-ാം വയസ്സിൽ മറാത്തിയിൽ ആദ്യ നോവൽ പ്രസിദ്ധീകരിച്ച അദ്ദേഹം 2001-ൽ സാഹിത്യ അക്കാദമി പുരസ്കാരവും നേടി. സാത് സക്കം ത്രെച്ചാലിസ്, രാവൺ ആൻഡ് എഢി, കുക്കോൾഡ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയാണ് പ്രധാന രചനകൾ.
2018-ൽ ഏറെ വിവാദമായ ‘മീ ടൂ’ ആരോപണത്തിൽ നഗാർക്കർക്കെതിരെയും ആരോപണമുയർന്നിരുന്നു. മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് നഗാർക്കർക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. എന്നാൽ അദ്ദേഹം ഇത് നിഷേധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ