ഭുവനേശ്വർ: ഭുവനേശ്വറിൽനിന്നും കോൽക്കത്തയ്ക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിൽ യാത്രക്കാരൻ മരിച്ചു. 48കാരനായ അശോക് കുമാർ ശര്‍മ്മ എന്ന യാത്രക്കാരനാണ് മരിച്ചത്. പക്ഷാഘാതം സംഭവിച്ചതാണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ.
അശോക് കുമാർ ശ്വാസതടസ്സമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് വിമാനം ഭുവനേശ്വറിലേക്ക് തിരിച്ചുപറന്നു. ഇന്ന് രാവിലെ 11:15ന് വിമാനം ഭുവനേശ്വറിൽ തിരിച്ചിറങ്ങി. ഉടൻ തന്നെ അശോക് കുമാറിനെ വിമാനത്താവളത്തിലെ മെഡിക്കൽ റൂമിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നെന്നാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ