ന്യൂഡൽഹി: തങ്ങളുടെ വ്യോമകോറിഡോർ പാകിസ്ഥാൻ അടച്ചു. ഇതോടെ ഇന്ത്യയിലേക്കു വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങൾ 12 മിനിറ്റ് അധികം പറക്കേണ്ടിവരും. വിമാനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിടാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം, പാകിസ്ഥാന്റെ ഈ നടപടി ഇന്ത്യയെ വലിയ തോതിൽ ബാധിക്കില്ലെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. പാകിസ്ഥാന്റെ വ്യോമപരിതിയിലൂടെ 50-ന് അടുത്ത് ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നുണ്ട്. യുഎസ്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഇത്.
ഫെബ്രുവരി 26-ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരക്യാമ്പുകൾ ആക്രമിച്ചതിനു പിന്നാലെയും പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. ഇത് ജൂലൈ പതിനാറിനാണ് വീണ്ടും തുറന്നുനൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ