ചെന്നൈ: ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിൽ സംഘടിപ്പിച്ച ജാതിരഹിത കൂട്ടായ്മയ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പാടിയ ഗായക സംഘത്തിന് വിലക്കുമായി പൊലീസ്. പാട്ടിനിടയിൽ മോദി എന്ന വാക്ക് ആവർത്തിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി. തമിഴ് സംവിധായകൻ പാ രഞ്ജിത് നേതൃത്വം നൽകുന്ന കാസ്റ്റ്ലെസ് കളക്ടീവ് എന്ന ബാൻഡിനെയാണ് പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞത്.
സാംസ്കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാൽ പാട്ടിൽ പ്രധാനമന്ത്രിയുടെ പേര് ആവര്‍ത്തിച്ചതോടെ രാഷ്ട്രീയത്തിലേക്ക് മാറിയതിനെ തുടര്‍ന്നാണ് തടഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. മോദി എന്ന വാക്ക് ആവത്തിച്ച് ഉപയോഗിച്ചതിനെത്തുടർന്നാണ് പൊലീസ് ഇടപെട്ടത്.
നിലവിലെ രാജ്യത്തിന്റെ അവസ്ഥ ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു പാട്ടിലൂടെ ലക്ഷ്യമിട്ടതെന്നും രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും സംഘാടകർ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്നും കാസ്റ്റ്ലെസ് കളക്ടീവ് അഭിപ്രായപ്പെട്ടു. മോദി എന്നത് ലളിത് മോദി, നീരവ് മോദി എന്നിവരൊക്കെ ആകാമെന്നും സംഘാടകർ പറഞ്ഞു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കാസ്റ്റ്ലെസ് കളക്ടീവ് ഒരുക്കിയ "അയാം സോറി അയ്യപ്പാ, നാൻ ഉള്ളെ വന്താ യെന്നപ്പാ’ എന്ന പാട്ടും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് പുതിയ വിവാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ