ടൊമാറ്റോ സോസും കുങ്കുമവും ഉപയോഗിച്ച് കൊലപാതക സീന്‍ സൃഷ്ടിച്ചു, മരിച്ചുവെന്ന് ബോധ്യപ്പെടുത്താന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവില്‍ യുവാവിനെ തന്ത്രപൂര്‍വം കുടുക്കി പൊലീസ് 

താന്‍ മരിച്ചുവെന്ന് ബോധ്യപ്പെടുത്താന്‍ മൃതദേഹമായി അഭിനയിച്ച് ഫോട്ടോകള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍
ടൊമാറ്റോ സോസും കുങ്കുമവും ഉപയോഗിച്ച് കൊലപാതക സീന്‍ സൃഷ്ടിച്ചു, മരിച്ചുവെന്ന് ബോധ്യപ്പെടുത്താന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒടുവില്‍ യുവാവിനെ തന്ത്രപൂര്‍വം കുടുക്കി പൊലീസ് 

ബംഗലൂരു: താന്‍ മരിച്ചുവെന്ന് ബോധ്യപ്പെടുത്താന്‍ മൃതദേഹമായി അഭിനയിച്ച് ഫോട്ടോകള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍. സ്മാര്‍ട്ട് ഫോണ്‍ കൈവശം വെയ്ക്കുന്നതിനെ ചൊല്ലി വഴക്കിട്ട കൂട്ടുകാരെ ഭയപ്പെടുത്താന്‍ 23കാരന്‍ കൊലപാതക കഥ മെനയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കര്‍ണാടകയിലെ ദേവനാഗിരിയിലാണ് നാടിനെ നടുക്കിയ സംഭവം. കല്‍പണിക്കാരനായ പരശുറാം ആണ് കൊലപാതക കഥ മെനഞ്ഞ് പ്രചരിപ്പിച്ചത്.  രക്തത്തില്‍ കുളിച്ച് കിടക്കുന്ന തരത്തില്‍ മൃതദേഹമായി അഭിനയിച്ച്  സാമൂഹ്യമാധ്യമങ്ങള്‍ വഴി പരശുറാം ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. അടുത്തിടെയായി മൂന്നു കൊലപാതകങ്ങള്‍ക്ക് സാക്ഷിയായ നാട്ടുകാര്‍ ചിത്രങ്ങള്‍ കണ്ട് ഭയന്നു. 

പരശുറാമിന്റെ പക്കലിലുളള സ്മാര്‍ട്ട് ഫോണിനെ ചൊല്ലി കൂട്ടുകാരുമായി വഴക്കിട്ടിരുന്നു. സ്മാര്‍ട്ട് ഫോണ്‍ കൈമാറാനുളള കൂട്ടുകാരുടെ ആവശ്യത്തിന് പരശുറാം വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് കൂട്ടുകാര്‍ തന്നെ മര്‍ദിക്കുമോ എന്ന ഭയത്തില്‍ പരശുറാം കളളക്കഥ മെനയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരേ സമയം കൂട്ടുകാരോടുളള ഭയത്തെ ചെറുക്കുവാനും സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെടാതിരിക്കാനും താന്‍ കൊല്ലപ്പെട്ടു എന്ന കഥ പരശുറാം സൃഷ്ടിക്കുകയായിരുന്നു. ഇതിനായി ടൊമാറ്റോ സോസും കുങ്കുമവും ഉപയോഗിച്ച് കൊലപാതക സീന്‍ കൃത്രിമമായി സൃഷ്ടിച്ചു. തുടര്‍ന്ന്് രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി അഭിനയിച്ച് പരശുറാം ഫോട്ടോ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയില്‍ മൃതദേഹം കണ്ടെത്തുന്നതിനുളള പൊലീസിന്റെ അന്വേഷണത്തിലാണ് ചുരുള്‍ അഴിഞ്ഞത്. മൊബൈല്‍ ടവര്‍ സിഗ്നലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ജീവിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചില കര്‍ണാടക സിനിമകളാണ് പരശുറാമിനെ സ്വാധീനിച്ചതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com