ഓടുന്ന കാറില്‍ മൂന്ന് പേര്‍ ചേര്‍ന്ന് അഞ്ചുമണിക്കൂര്‍ ബലാത്സംഗം, കണ്ണുമൂടി കെട്ടി, വധിക്കുമെന്ന് ഭീഷണി; 19കാരിയുടെ പരാതിയില്‍ കേസ്

19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി
ഓടുന്ന കാറില്‍ മൂന്ന് പേര്‍ ചേര്‍ന്ന് അഞ്ചുമണിക്കൂര്‍ ബലാത്സംഗം, കണ്ണുമൂടി കെട്ടി, വധിക്കുമെന്ന് ഭീഷണി; 19കാരിയുടെ പരാതിയില്‍ കേസ്

ജയ്പൂര്‍: 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തന്നെ ഒാടുന്ന കാറില്‍ അഞ്ചുമണിക്കൂറോളം മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. രണ്ടാംവര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ അഞ്ചുമണിക്ക് കോച്ചിങ് സെന്ററിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. അതിനിടെ കാറില്‍ വന്ന അക്രമിസംഘം 19കാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കണ്ണുമൂടി കെട്ടിയ മൂന്നംഗ സംഘം  തന്നെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ അഞ്ചുമണിക്കൂറോളം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്ന സമയത്ത് റോഡ് വിജനമായത് പ്രതികള്‍ക്ക് ഗുണകരമായതായി പൊലീസ് പറയുന്നു. പ്രതികളെ കണ്ടെത്തുന്നതിനുളള അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com