സ്‌കൂട്ടറിന്റെ ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന വ്യാജേന അടുത്തുകൂടി, ലോറിത്താവളത്തില്‍ എത്തിച്ച് പീഡനം; അവസാനമായി പ്രിയങ്ക സഹോദരിയെ വിളിച്ചുപറഞ്ഞു: 'എനിക്ക് പേടിയാകുന്നു...'

തെലങ്കാനയില്‍ മൃഗ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടി യുവതിയെ അപായപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്.
സ്‌കൂട്ടറിന്റെ ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന വ്യാജേന അടുത്തുകൂടി, ലോറിത്താവളത്തില്‍ എത്തിച്ച് പീഡനം; അവസാനമായി പ്രിയങ്ക സഹോദരിയെ വിളിച്ചുപറഞ്ഞു: 'എനിക്ക് പേടിയാകുന്നു...'

തെലങ്കാനയില്‍ മൃഗ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടി യുവതിയെ അപായപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. ഷംഷാബാദ് സ്വദേശിനി പ്രിയങ്ക റെഡ്ഡിയാണ് കഴിഞ്ഞ ദിവസം രാത്രി അതിക്രൂരമായി കൊല്ലപ്പെട്ടത്. കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരം 5.30ഓടെയാണ് പ്രിയങ്ക വീട്ടില്‍ നിന്ന് പുറത്തുപോയത്. തൊണ്ടുപാല്‍ ടോള്‍ പ്ലാസയ്ക്ക് സമീപം പ്രിയങ്ക സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടെ നിന്ന് ക്യാബിലാണ് യുവതി ജോലി സ്ഥലത്തേക്ക് പോയത്. 9മണിയോടെ ഇവര്‍ ടോള്‍പ്ലാസയ്ക്ക് സമീപം വരുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. അന്നേരം സ്‌കൂട്ടര്‍ ടയര്‍ പഞ്ചറായ അവസ്ഥയിലായിരുന്നു. പ്രിയങ്കയുടെ സ്‌കൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന അടുത്തുകൂടിയ രണ്ടുപേര്‍ സ്‌കൂട്ടര്‍ മറ്റൊരിടത്തേക്ക് മാറ്റി. കുറച്ചു കഴിഞ്ഞ് തിരിച്ചുവന്ന ഇവര്‍ വര്‍ക് ഷോപ് അടച്ചുവെന്നും അടുത്ത വര്‍ക് ഷോപ്പിലേക്ക് പോകാന്‍ സഹായിക്കാമെന്നും പറഞ്ഞു. കുറച്ചു മുന്നോട്ടു നടന്ന പ്രിയങ്ക ലോറികള്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രദേശത്ത് ഇവര്‍ക്ക് വേണ്ടി കാത്തുനിന്നു. ഇവിടെവെച്ചാണ് യുവതി അക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.

9.22ന്് പ്രിയങ്ക സഹോദരിയെ വിളിച്ചിരുന്നു. തനിക്ക് പേടിയാകുന്നു എന്നാണ് പറഞ്ഞത്. ടോള്‍ പ്ലാസയ്ക്ക് സമീപം തന്നെ നില്‍ക്കാന്‍ സഹോദരി പ്രിയങ്കയോട് പറഞ്ഞു. 9.44ന് സഹോദരി പ്രിയങ്കയെ തിരിച്ചുവിളിച്ചു. അപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ് എന്നറിഞ്ഞു. ഇതോടെ ഭയപ്പെട്ട കുടുംബം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട പ്രിയങ്കയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി അണ്ടര്‍പാസിന് സമീപം കൊണ്ടുവന്നു കത്തിക്കുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com