തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 25,000 പേര്‍ ക്വാറന്റൈനില്‍, ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങള്‍ അടച്ചുപൂട്ടി; കേന്ദ്രം

ഡല്‍ഹി നിസാമുദ്ദീനിലെ ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 25,000 പേരെ ക്വാറന്റൈനില്‍ ആക്കിയതായി കേന്ദ്രസര്‍ക്കാര്‍
തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 25,000 പേര്‍ ക്വാറന്റൈനില്‍, ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങള്‍ അടച്ചുപൂട്ടി; കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 25,000 പേരെ ക്വാറന്റൈനില്‍ ആക്കിയതായി കേന്ദ്രസര്‍ക്കാര്‍. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിരീക്ഷണത്തില്‍ കഴിയുകയാണ്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദര്‍ശിച്ച ഹരിയാനയിലെ അഞ്ചു ഗ്രാമങ്ങള്‍ പൂട്ടിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ, 693പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4067 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 109 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരില്‍ 76 ശതമാനം പേരും പുരുഷന്മാരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 63 ശതമാനവും 60 വയസ്സിന് മുകളിലുളളവരാണ്. 4060 പ്രായപരിധിയിലുളളവരാണ് 30 ശതമാനം. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരില്‍ 40 വയസ്സില്‍ താഴെയുളളവര്‍ ഏഴു ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com