ന്യൂഡൽഹി; കൊറോണ വിവരങ്ങള്‍ വ്യക്തികള്‍ വാട്‌സാപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നത് നിരോധിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കി എന്നു പറഞ്ഞുകൊണ്ടാണ് വാർത്ത. എന്നാൽ ഇത് വ്യാജവാർത്തയാണെന്നാണ് റിപ്പോർട്ടുകൾ.
ലൈവ്‌ലോ വെബ്‌സൈറ്റിന്റെ ലിങ്കിനൊപ്പമാണ് സന്ദേശം പ്രചരിച്ചത്. എന്നാൽ ഇത് വ്യാജ വാർത്തയാണ് എന്ന് വ്യക്തമാക്കി ലൈവ് ലോ തന്നെ രംഗത്തെത്തുകയായിരുന്നു. സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നാണ് വ്യാജ സന്ദേശത്തിൽ പറയുന്നത്.
ദുരന്ത നിവാരണ നിയമം രാജ്യത്ത് നടപ്പിലാക്കിയെന്നും ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ ഈ നിര്‍ദ്ദേശം അംഗങ്ങള്‍ക്ക് കൈമാറണമെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളെ പോലീസ് നിരീക്ഷിച്ചുവരികയാണെന്നും വ്യാജ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ