മകന് മരുന്ന് വാങ്ങാന്‍ എന്ന് പറഞ്ഞ് പുറത്തിറങ്ങി, സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് ചൂണ്ടി ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ കൊളളയടിച്ചു, പൊലീസ് 'പൊക്കി'

പഞ്ചാബില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ കൊളളയടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: പഞ്ചാബില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരന്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ കൊളളയടിച്ചു. 10.44 ലക്ഷം രൂപ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരനെ 24 മണിക്കൂറിനുളളില്‍ പൊലീസ് പിടികൂടി.

പഞ്ചാബ് മൊഹാലി ജില്ലയില്‍ ആക്‌സിസ് ബാങ്ക് ബ്രാഞ്ചിലാണ് സംഭവം. വെളളിയാഴ്ച രാവിലെ 11.30 ഓടേയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ തോക്ക് ചൂണ്ടി പണം തട്ടിയത്. വേഷം മാറിയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പണം തട്ടാന്‍ ബാങ്കില്‍ എത്തിയത്.

ഡെപ്യൂട്ടി മാനേജറും അസിസ്റ്റന്റ് മാനേജറും പുറത്ത് പോയ സമയത്താണ് ആസൂത്രിതമായി കവര്‍ച്ച നടത്തിയത്. ഉദ്യോഗസ്ഥര്‍ പുറത്തുപോയ സമയത്ത് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ബല്‍ജീത്ത് സിങ്ങും മകന് സുഖമില്ല എന്ന വ്യാജേന പുറത്തേയ്ക്ക് പോയി. മകന് മരുന്ന് വാങ്ങി നല്‍കണമെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് ബാങ്കില്‍ ബാങ്ക് മാനേജറും പ്യൂണും മാത്രമാണ് ഉണ്ടായിരുന്നത്.

സെക്യൂരിറ്റി ജീവനക്കാരന്‍ പുറത്തുപോയ സമയത്ത് മുഖം മറച്ച് ആയുധധാരിയുടെ വേഷത്തില്‍ ബല്‍ജീത്ത് സിങ് ബാങ്കില്‍ എത്തിയതായി പൊലീസ് പറയുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടി. പ്യൂണിനെ മുറിയിലിട്ട് പൂട്ടിയ ശേഷം ക്യാഷ് ബോക്്‌സുമായി കടന്നു കളയുകയായിരുന്നു. ബാങ്കില്‍ നിന്ന് പുറത്ത് കടന്ന ഉടനെ ഷട്ടര്‍ വലിച്ചടച്ചതായും പൊലീസ് പറയുന്നു.

തുടര്‍ന്ന് ബാങ്കിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്‍ കുറ്റം ഏറ്റുപറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com