മരുമകനെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് ബിജെപി നേതാവ്; ഇടതുകൈ അറ്റു

28കാരനായ മരുമകനെ ബിജെപി നേതാവ് ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: 28കാരനായ മരുമകനെ ബിജെപി നേതാവ് ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ടു. യുവാവിന്‌ ഇടതുകൈ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ലളിത് ദ്വിവേദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് ചോദ്യം ചെയ്തു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ; ലളിത് ചൊവ്വാഴ്ച രാത്രി ലളിത് ഗോപാല്‍പൂര്‍ ഗ്രാമത്തിലെ രാംലീല കാണാന്‍ പോയിരുന്നു. അവിടെവച്ച് നിസാരകാര്യത്തെ ചൊല്ലി ഒരുകൂട്ടം ആളുകളുമായി വഴക്കിട്ടിരുന്നു. ബിജെപി പ്രാദേശിക നേതാവായ അമ്മാവന്‍ ഉമേഷ് ദ്വിവേദി ഇടപ്പെട്ട് മരുമകനെയും മറ്റുള്ളവരെയും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അര്‍ധരാത്രിയോടെ വീണ്ടും ലളിത് രാംലീല മൈതാനത്ത് എത്തി. നേരത്തെ വഴക്കിട്ട സംഘവുമായി ഏറ്റുമുട്ടി. അവരുടെ ആക്രമണത്തില്‍ ലളിതിന് സാരമായി പരുക്കേറ്റു. ഇയാളെ ബാന്ദ- കാന്‍പൂര്‍ റെയില്‍വെ ട്രാക്കില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് തീവണ്ടിയുടെ മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. ഇതോടെ ലളിതിന്റെ ഇടതുകൈ അറ്റുപോയി.

സംഭവത്തിന് ശേഷം പ്രതികള്‍ ഓടിപ്പോയി. പിറ്റേദിവസം രാവിലെ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com