ബെംഗളൂരു: പബ്ബിലെ ശുചിമുറിയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഒഡീഷ സ്വദേശി ബുദ്ധികാന്ത് ദേബ്‌നാഥാണ് അറസ്റ്റിലായത്. ബെംഗളൂരു മക്ഗ്രാത്ത് റോഡിലെ പബ്ബിലാണ് സംഭവം. 34 കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശുചിമുറിയില്‍ കയറിയ യുവതി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടതും ബഹളംവെക്കുകയായിരുന്നു. ഇതുകേട്ട ഇയാൾ ഉടൻതന്നെ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ ശുചിമുറിയിലുണ്ടായിരുന്ന മറ്റൊരു യുവതി ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പബ്ബിലെ ജീവനക്കാരുടെ യൂണിഫോമാണ് ഇയാൾ ധരിച്ചിരുന്നതെന്ന കണ്ടെത്തൽ പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി.
യുവതികൾ പ്രതിയെ തിരിച്ചറിഞ്ഞു. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പ്രതി പറഞ്ഞെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനിന്നു. ദേബ്‌നാഥിനെ പിരിച്ചുവിട്ടതായി പബ്ബ് മാനേജ്‌മെന്റ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ