നീറ്റ്, ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഇന്നറിയാം : ഉന്നതതല സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ജൂലൈ 18 മുതല്‍ 23 വരെ ആണ് JEE മെയിന്‍ പരീക്ഷ നടക്കേണ്ടത്. ജൂലൈ 26നാണ് NEET പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്
നീറ്റ്, ജെഇഇ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഇന്നറിയാം : ഉന്നതതല സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ NEET, JEE പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ നിയോ​ഗിച്ച ഉന്നതതല സമിതി ഇന്ന് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയില്‍ ആണ് സമിതി രൂപീകരിച്ചത്.

ജൂലൈ 18 മുതല്‍ 23 വരെ ആണ് JEE മെയിന്‍ പരീക്ഷ നടക്കേണ്ടത്. ജൂലൈ 26നാണ് NEET പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടെങ്കിലും JEE, NEET പരീക്ഷകള്‍ എഴുതാന്‍ എത്തേണ്ട പല വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണഅട്. ഇക്കാര്യം ചൂണ്ടിക്കാട്ടി  കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

ടിക്കറ്റ് ലഭിച്ച് ഇന്ത്യയില്‍ എത്തിയാല്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങളില്‍ 21 ദിവസം വരെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടാവുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com