ചെന്നൈയില്‍ റെക്കോര്‍ഡ് പരിശോധന, ഒറ്റദിവസം 14,000 കടന്നു; പോസിറ്റീവിറ്റി നിരക്ക് 9 ശതമാനത്തില്‍ താഴെ 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു
ചെന്നൈയില്‍ റെക്കോര്‍ഡ് പരിശോധന, ഒറ്റദിവസം 14,000 കടന്നു; പോസിറ്റീവിറ്റി നിരക്ക് 9 ശതമാനത്തില്‍ താഴെ 

ചെന്നൈ​: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു. നഗരത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.9 ശതമാനമായാണ് താഴ്ന്നത്. കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുമ്പോഴാണ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നത്. പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതാണ് പോസിറ്റീവിറ്റി നിരക്ക് ഉയരാന്‍ ഇടയാക്കിയത്.

ഇന്നലെ റെക്കോര്‍ഡ് പരിശോധനയാണ് ചെന്നൈ നഗരത്തില്‍ നടന്നത്. 14,030 പേരെയാണ് പരിശോധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 10000ലധികം കോവിഡ് പരിശോധനകളാണ് നഗരത്തില്‍ നടന്നുവരുന്നത്. പോസിറ്റീവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലും താഴെ എത്തിക്കാനായാല്‍ കോവിഡ് വ്യാപനം തടയാന്‍ സാധിച്ചു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മാസം തന്നെ ഇത് എട്ടു ശതമാനത്തില്‍ താഴെ എത്തിക്കാനാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മൊത്തം ടെസ്റ്റുകളുടെ 27 ശതമാനവും ചെന്നൈയിലാണ് നടക്കുന്നത്. ഇതിനോടകം അഞ്ചു ലക്ഷം പരിശോധനകള്‍ നഗരത്തില്‍ നടത്തി കഴിഞ്ഞു. 

ഇന്നലെ നഗരത്തില്‍ 1254 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1189 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 69,382 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.1434 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com