ഹൈദരബാദ്: ഒമ്പത് വയസുകാരനായ മകനെ കാമുകൻ പ്രകൃതി വിരുദ്ധമായി പീഡിപ്പാക്കൻ അവസരമൊരുക്കിയ അമ്മക്ക് 13 വർഷം തടവ്. കുട്ടിയുടെ അച്ഛൻെറ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഹൈദരാബാദ് മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് ശിക്ഷവിധിച്ചത്.
ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച ഫായിസ് മെഹ്മൂദ് അൻസാരിക്ക് 10 വർഷം തടവും കോടതി വിധിച്ചു. കുട്ടിയെ അമ്മയുടെ കാമുകൻ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പിതാവിൻെറ പരാതിയിൽ പറയുന്നത്. അമ്മയുടെ വഴിവിട്ട ബന്ധം മകൻ അറിഞ്ഞതാണ് പ്രകോപനത്തിനുള്ള കാരണം. മകനെ കൊല്ലാൻ അമ്മയും കാമുകനും പദ്ധതി തയാറാക്കിയതായും പൊലീസ് കുറ്റപത്രത്തിലുണ്ട്.
2013വരെ ഭർത്താവിനൊപ്പമായിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് കാമുകനുമായി ബന്ധം സ്ഥാപിച്ചത്. ഇത് മകൻ ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കെതിരെ ഇവർ ശാരീരിക പീഡനം തുടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ