ന്യൂഡല്‍ഹി: കടുത്ത പനിയും ശ്വാസതടസ്സവും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. കടുത്ത പനി വിട്ടുമാറാത്ത സാഹചര്യത്തിലാണ് വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനാഫലം ഇന്നു വൈകീട്ട് ലഭിച്ചേക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.
സത്യേന്ദർ ജെയിനിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. കോവിഡ് രോഗലക്ഷണങ്ങളോടെ ഡൽഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യേന്ദർ ജെയിനിനെ കഴിഞ്ഞദിവസം കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
ഈ പരിശോധനാഫലം നെഗറ്റീവായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിനും, മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം പങ്കെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ