ന്യൂഡൽഹി: കൊവിഡ് ഭീഷണി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗബാധയെ പ്രതിരോധിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ സാർക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്നു ചേരും. വിഡിയോ കോൺഫറൻസിംഗ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുക്കും.
യോഗം ചേരാനുള്ള പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം സാർക് അംഗരാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. എന്നാൽ യോഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുക്കില്ല. പകരം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെയാണ് യോഗത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ നിയോഗിച്ചത്. ഏതൊക്കെ രാഷ്ട്രതലവൻമാർ യോഗത്തിൽ പങ്കെടുക്കും എന്ന് വ്യക്തമായിട്ടില്ല. പ്രതിരോധപ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കാൻ ധാരണയാകും.
ലോകത്തെ ഭീതിയിലാഴ്ത്തി കൊഖോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ, സാർക്ക് അംഗരാജ്യങ്ങൾ പ്രതിരോധ പ്രവർത്തനത്തിനായി ഒത്തുകൂടണമെന്ന് മോദി ട്വീറ്റിലൂടെ നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. ഇന്ത്യ മാലദ്വീപിലേക്ക് മെഡിക്കൽ സംഘത്തെ ഉൾപ്പടെ കഴിഞ്ഞ ദിവസം അയച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ