ഭോപ്പാൽ: കോവിഡ് ക്വാറന്റൈൻ സെന്ററിൽ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. 22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ 20കാരനായ പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച ക്വാറന്റൈൻ സെന്ററിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് ഇവർ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് പിന്നാലെ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും യുവാക്കൾ ഭീഷണിപ്പെടുത്തകുയായിരുന്നു.
ഇവർക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ