24 മണിക്കൂറിനിടെ മരിച്ചത് 10 പേര്‍ ; രാജ്യത്ത് കോവിഡ് മരണം 149 ; കൊറോണ ബാധിതര്‍ 5000 കടന്നു ; മുബൈയില്‍ സാമൂഹിക വ്യാപനമെന്ന് കോര്‍പ്പറേഷന്‍

മുംബൈയില്‍ ഇതുവരെ 525 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 34 പേരാണ് മരിച്ചത്
24 മണിക്കൂറിനിടെ മരിച്ചത് 10 പേര്‍ ; രാജ്യത്ത് കോവിഡ് മരണം 149 ; കൊറോണ ബാധിതര്‍ 5000 കടന്നു ; മുബൈയില്‍ സാമൂഹിക വ്യാപനമെന്ന് കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. 24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 5194 ആയി. ഡല്‍ഹിയില്‍ 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മലയാളി നഴ്‌സിന് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 10 ആയി.

അതിനിടെ രാജ്യത്ത് കോവിഡ് സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി അധികൃതര്‍. ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കം മൂലമോ, വിദേശയാത്ര മൂലമോ അല്ലെന്നാണ് അധികൃതര്‍ പറയുന്നത്. 

ഇതോടെയാണ് മുബൈയില്‍ രോഗം സാമൂഹിക വ്യാപനമെന്ന അടുത്ത ഘട്ടത്തിലേക്ക് കടന്നതായി അധികൃതര്‍ വിലയിരുത്തുന്നത്. മുംബൈയില്‍ 34 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ 11 പേര്‍ക്ക് യാതൊരു വിധത്തിലുള്ള രോഗിസമ്പര്‍ക്കമോ വിദേശയാത്രയോ ചെയ്തിട്ടുള്ളവരല്ലെന്ന് അധികൃതര്‍ കണ്ടെത്തി.

മുംബൈയില്‍ ഇതുവരെ 525 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 34 പേരാണ് മരിച്ചത്. രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യവും, കൂടുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങളും സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com