തമിഴ്‌നാട്ടില്‍ മരണം 6500 കടന്നു; 24 മണിക്കൂറിനിടെ ആറായിരത്തോളം കോവിഡ് ബാധിതര്‍

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
തമിഴ്‌നാട്ടില്‍ മരണം 6500 കടന്നു; 24 മണിക്കൂറിനിടെ ആറായിരത്തോളം കോവിഡ് ബാധിതര്‍

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 5,975 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 6,047 പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. 24 മണിക്കൂറിനിടെ 97 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3,79,385 ആയി ഉയര്‍ന്നു. ഇതില്‍ 3,19,327 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 6500 പിന്നിട്ടു. 6517 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 53,541 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രാപ്രദേശില്‍ ഇന്ന് 7,895പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 93 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,53,111പേര്‍ക്കാണ് ആന്ധ്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

2,60,087പേരാണ് രോഗമുക്തരായത്. 3,282പേര്‍ മരിച്ചു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മാത്രം ഇന്ന് 1,256പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 49,245പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 17,228പേര്‍ ചികിത്സയിലാണ്. 31,691പേര്‍ രോഗമുക്തരായപ്പോള്‍ 326പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com