അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഏപ്രിൽ 14 വരെ നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഏപ്രിൽ 14 വരെ നീട്ടി
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഏപ്രിൽ 14 വരെ നീട്ടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. ഏപ്രില്‍ 14 വരെയാണ് വിലക്ക് നീട്ടിയത്. മാർച്ച് 28 വരെയായിരുന്നു നേരത്തെ സർവീസ് നിർത്തി വച്ചിരുന്നത്. 

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നിലവില്‍ മാര്‍ച്ച് 31 വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അത് നീട്ടുമോയെന്ന് വ്യക്തമല്ല. അതേസമയം ചരക്ക് വിമാനങ്ങള്‍ക്കും സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാവില്ല.

വൈറസ് വ്യാപനം തടയാന്‍ ഏപ്രില്‍ 14 വരെയാണ് ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യ വ്യാപക ലോക്ക്ഡൗണിന്റെ ഭാഗമായി തീവണ്ടി സര്‍വീസുകള്‍, മെട്രോ സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ എന്നിവയെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇന്ത്യയ്ക്ക്  പുറമെ ലോകത്തെ വിവിധ രാജ്യങ്ങളും വിദേശ വിമാനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ളത്. കടക്കെണിയിലായ എയര്‍  ഇന്ത്യയുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com