ചെന്നൈ: കോവിഡ്19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുക എന്ന പ്രധാനകാര്യം മറന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
വെള്ളിയാഴ്ച വൈകീട്ട് ചെന്നൈയിലെ മെഡിക്കൽ ആൻറ് റൂറൽ ഹെൽത്ത് സർവീസ് കാര്യാലയത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വാർത്താസമ്മേളനത്തിലാണ് മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരുന്നത്.
വാർത്താസമ്മേളനം നടത്തുന്ന സ്ഥലത്ത് മാധ്യമപ്രവർത്തകരും ഒപ്പം ഉദ്യോഗസ്ഥരും ചേർന്നതോടെ തിരക്കായി. പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിച്ചിരുന്നില്ല. തിരക്കിനെ കുറിച്ച് ചില മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ആരോഗ്യവകുപ്പ് അധികൃതർ പ്രതികരിച്ചില്ല. പകരം ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങുന്ന മാധ്യമപ്രവർത്തകരെ കുറിച്ച് പറയുകയാണുണ്ടായത്.
സംസ്ഥാനത്തെ കോവിഡ്19 കേസുകളെ കുറിച്ച് വിശദീകരിച്ചിരുന്ന മുഖ്യമന്ത്രിയുടെ ചുറ്റും നിന്നിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും കൃത്യമായ അകലം പാലിച്ചിരുന്നില്ല.
തമിഴ്നാട്ടിൽ 40ലധികം കോവിഡ് പോസിറ്റ്വ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മധുരയിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ