ഹാഥ്‌രസ് പീഡനക്കേസ് പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി; നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ

ഹാഥ്‌രസ് പീഡനക്കേസ് പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി; നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ

പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി. 

അലിഗഡ്: ഹാഥ്‌രസ് പീഡനക്കേസിലെ പ്രതികളെ സിബിഐ നുണ പരിശോധനയ്ക്ക് വിധേയരാക്കും. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി. 

രാജ്യത്തെ പിഡിച്ചുകുലുക്കിയ ഹാഥ്‌രസ് പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് മരിച്ചത്. പത്തൊന്‍പതുകാരിയുടെ മരണത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിച്ച ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com