പെണ്‍കുട്ടിയെ പിന്നാലെ നടന്ന് നിരന്തരമായി ശല്യം ചെയ്തു, 16കാരിയെ തട്ടിക്കൊണ്ടുപോകാന്‍ 19കാരന് അമ്മ കൂട്ടുനിന്നു; അറസ്റ്റ്

16കാരിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസില്‍ 19കാരനും അമ്മയും അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: 16കാരിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസില്‍ 19കാരനും അമ്മയും അറസ്റ്റില്‍. കൗമാരക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് രക്ഷിച്ചു.

പഞ്ചാബിലെ ലുധിയാന ജില്ലയിലാണ് സംഭവം. 47 കാരിയായ മനീഷയും മകന്‍ അഭിഷേകുമാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. പതിനാറുകാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അഭിഷേകും അമ്മയും സഹോദരിയും അടങ്ങുന്ന ആറംഗ സംഘമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. മാരകായുധങ്ങളുമായാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ശേഷം 16കാരിയുടെ രക്ഷിതാക്കളെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് 16കാരിയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.

അഭിഷേക് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് നിര്‍ത്താന്‍ പ്രദേശവാസികള്‍ 19കാരന് താക്കീത് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ വ്യാഴാഴ്ച രാത്രിയാണ് 16കാരിയെ രക്ഷപ്പെടുത്തിയത്. അഭിഷേകിന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ രക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com