പ്രണയത്തെ എതിര്‍ത്തു; കമിതാക്കള്‍ ആത്മഹത്യ ചെയ്തു, മരണാനന്തരം വിവാഹം നടത്തി ബന്ധുക്കള്‍

ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കാന്‍ ഒരേ ശ്മശാനത്തില്‍ കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കള്‍ അവിടെ വച്ച് പ്രതീകാത്മക വിവാഹം നടത്തിയത്
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍


മുംബൈ: വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു. മരണശേഷം ശ്മശാനത്തില്‍ വച്ച് ഇരുവരുടേയും കല്യാണം നടത്തി ബന്ധുക്കള്‍. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് സംഭവം. ഇരുവരുടെയും ആഗ്രഹം നിറവേറ്റാനാണ് മരണശേഷം വിവാഹം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് തൂങ്ങിമരിച്ചത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം നടത്തി തരണമെന്ന് ഇവര്‍ കുടുംബങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓരേ കുടുംബത്തില്‍ ഉള്ളവരായതുകൊണ്ട് ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഇതോടെയാണ് ഒരുമിച്ച് മരിക്കാന്‍ കമിതാക്കള്‍ തീരുമാനിച്ചത്. 

ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കാന്‍ ഒരേ ശ്മശാനത്തില്‍ കൊണ്ടുവന്നപ്പോഴാണ് ബന്ധുക്കള്‍ അവിടെ വച്ച് പ്രതീകാത്മക വിവാഹം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com