ഗുവഹാത്തി: പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ എംഎൽഎയും ആക്ടിവിസ്റ്റുായ അഖിൽ ഗൊഗോയിയെ യുഎപിഎ
കേസുകളിൽ കുറ്റവിമുക്തനാക്കി. ഒന്നരവർഷത്തിന് ശേഷമാണ് ജയിൽമോചിതനായത്. പ്രത്യേക എൻഐഎ കോടതി കേസുകൾ പിൻവലിച്ചതിനെ തുടര്‍ന്നാണ് നടപടി.
2019ൽ അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ പങ്ക് ആരോപിച്ചാണ് ഗൊഗോയിക്കും മറ്റു മൂന്നു പേർക്കുമെതിരെ യുഎപിഎ ചുമത്തിയത്. ഇതിൽ ആദ്യ കേസിൽ ജൂൺ 22ന് കുറ്റവിമുക്തനാക്കിയിരുന്നു. മാവോവാദി ബന്ധം ആരോപിച്ചുള്ള രണ്ടാമത്തെ കേസിൽ നിന്നും എൻഐഎ പ്രത്യേക ജഡ്ജ് ഗൊഗോയിയെയും ധൈർജ്യ കോൻവർ, മനാസ് കോൻവർ, ബിട്ടു സോനോവാൽ എന്നീ അനുയായികളെയും കുറ്റ മുക്തരാക്കി.
'സത്യം ജയിച്ചു, എന്നെ തടവിൽ തന്നെ ഇടാനുള്ള ഒരു ശ്രമവും നടന്നില്ല' ജയിൽ മോചിതനായ ശേഷം ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പിൽ മരിച്ച 17 കാരനായ സാം സ്റ്റാഫോർഡിന്റെ മാതാപിതാക്കളെ സന്ദർശിക്കുമെന്ന് ഗൊഗോയ് പറഞ്ഞു. 2020 ഡിസംബർ 12ന് ജോർഹട്ടിൽവെച്ചാണ് ഗൊഗോയിയെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് എൻഐഎക്ക് കൈമാറി. മാവോയിസ്റ്റ് പ്രവർത്തകൻ ആണെന്നാരോപിച്ച് യു.എപിഎ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
ഗൊഗോയ് അസം നിയമസഭ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ചാണ് വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ