ന്യൂഡൽഹി; ഡെൽറ്റ പ്ലസ് വൈറസ് ബാധ രാജ്യത്ത് കൂടുതൽ ഭീഷണിയാവുകയാണ്. രാജ്യത്ത് 50 പേർക്കാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേരിൽ വൈറസ് വകഭേദം കണ്ടെത്തിയത്. കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്.
ഡൽഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ , കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. പുതിയ വൈറസ് ഭീഷണിയാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗർഭിണികൾക്ക് വാക്സിൻ നൽകാനുള്ള മാർഗ നിർദേശങ്ങൾ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിൽ പാലക്കാടാണ് ഡെൽറ്റ പ്ലസ് വൈറസ് ബാധ ഭീഷണിയാകുന്നത്. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളിൽ നിന്നുള്ള സാമ്പിളുകളിലാണ് ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ