ചണ്ഡീഗഡ്: ആർഎൽഡി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ചൗധരി അജിത് സിങ് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന്റെ മകനാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നുള്ള പ്രമുഖ നേതാവായ അജിത് സിങ്ങിനെ ശ്വാസകോശ അണുബാധ മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 20നാണ് കോവിഡ് സ്ഥിരീകരിച്ചത്.
നരസിംഹറാവു, മൻമോഹൻസിങ്, വാജ്പേയ് സർക്കാരുകളിൽ അംഗമായിരുന്നു. നാലു കേന്ദ്രമന്ത്രിസഭകളിലാണ് മന്ത്രിയായി ഇരുന്നത്.
വ്യോമയാനം, കൃഷി, വാണിജ്യം, വ്യവസായം ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ