ന്യൂഡൽഹി: സുപ്രിം കോടതി ഇന്ന് മുതൽ പരിഗണിക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ലാവലിൻ അടക്കം ഇന്ന് പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന സുപ്രധാന കേസുകൾ മാറ്റി. റെഗുലർ കോടതികളും രജിസ്ട്രാർ കോടതിയും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. നാല് സുപ്രിംകോടതി ജഡ്ജിമാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് സ്ഥിരീകരിച്ച ഒരു ജഡ്ജിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. 44 സുപ്രിംകോടതി ജീവനക്കാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ