ലൗ ജിഹാദ് നിരോധന നിയമം സ്വതന്ത്ര മിശ്ര വിവാഹങ്ങൾക്ക് ബാധകമല്ല; ഗുജറാത്ത് ഹൈക്കോടതി 

മിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്ത് മതസ്വാതന്ത്ര്യ(ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ലൗ ജിഹാദ് തടയാനെന്ന പേരിൽ ഗുജറാത്തിൽ കൊണ്ടുവന്ന നിയമം ബലപ്രയോഗമോ വഞ്ചനയോ വശീകരണമോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങൾക്ക് ബാധകമാകില്ലെന്ന് കോടതി പറഞ്ഞു. മിശ്ര വിവാഹം നടത്തുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഒഴിവാക്കാനാണ് പുതിയ ഉത്തരവ്.

രണ്ട് വിശ്വാസത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയായവർ സ്വതന്ത്രമായ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവർത്തന വിവാഹങ്ങൾ എന്ന് വിളിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മുഹമ്മദ് ഇസ എം ഹകീം നൽകിയ റിട്ട് ഹർജി പരി​ഗണിച്ച് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് ജസ്റ്റിസ് ബിരേൺ വൈഷ്ണവ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിറക്കിയത്. 

രണ്ട് മതസ്ഥർ തമ്മിലുള്ള വിവാഹം നിർബന്ധിത മതപരിവർത്തനത്തിന് കാരണമായാൽ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്ന് വ്യക്തമാക്കണമെന്ന് ഇടക്കാല ഉത്തരവിന് പിന്നാലെ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കമാൽ ത്രിവേദി ആവശ്യപ്പെട്ടു. ബലപ്രയോഗമോ വഞ്ചനയോ വശീകരണമോ കണ്ടെത്താതെ ഈ നിയമത്തിലെ വകുപ്പുകൾ ചുമത്താനാവില്ലെന്നാണ് തങ്ങൾ ഉത്തരവിട്ടതെന്ന് ഇതിന് മറുപടിയായി കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com