ശ്വാസം 'തിരിച്ചുപിടിച്ച്' രാജ്യം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിലേക്ക്; 52 ദിവസത്തിനിടെ ആദ്യമായി ചികിത്സയിലുള്ളവര്‍ 15ലക്ഷത്തില്‍ താഴെ 

കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനം നേരിട്ട രാജ്യത്തിന് പ്രതീക്ഷ നല്‍കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
കോവിഡ് പരിശോധന, പിടിഐ
കോവിഡ് പരിശോധന, പിടിഐ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനം നേരിട്ട രാജ്യത്തിന് പ്രതീക്ഷ നല്‍കി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിലേക്ക് അടുക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 5.62 ശതമാനമാണ് രാജ്യത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകള്‍ കുറയുകയാണ്. 60 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോവിഡ് രോഗമുക്തി നിരക്ക് 93.67 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

52 ദിവസത്തിന് ശേഷം ആദ്യമായാണ് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷത്തില്‍ താഴെ എത്തുന്നത്.പ്രതിദിന കോവിഡ് രോഗികളെക്കാള്‍ മുകളിലാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്ന രോഗമുക്തര്‍. ഇന്നലെ 1,14,460 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് ഇരട്ടിയിലധികം പേര്‍ രോഗമുക്തി നേടി. 2,69,84,781 പേരാണ് രോഗമുക്തി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com