'കൊച്ചുമകന് കോവിഡ് പകരുമോ എന്ന ഭയം'; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കൊച്ചുമകന് കോവിഡ് പകരുമോ എന്ന ഭീതിയില്‍ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: കൊച്ചുമകന് കോവിഡ് പകരുമോ എന്ന ഭീതിയില്‍ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികള്‍ ജീവനൊടുക്കി. ട്രെയിനിന് മുന്നില്‍ ചാടിയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 

രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ഡല്‍ഹി- മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കൊച്ചു മകനും മരുമകള്‍ക്കുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. തങ്ങളില്‍ നിന്നും 18 വയസ്സുള്ള കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയമാണ് ഇരുവരേയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ മൂത്തമകന്‍ എട്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

ഏപ്രില്‍ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഞായറാഴ്ച്ച രാവിലെ ചമ്പല്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com