ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളാതെ കേന്ദ്രം. മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകൾ ശക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5 – 5 ലക്ഷം കേസുകൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയ്യാറെടുപ്പുകൾ.
രണ്ടാം വ്യാപനം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ലെന്നാണ് കോവിഡ് കർമസമിതിയുടെ വിലയിരുത്തൽ. പ്രതിദിനം 20,000 കേസുകളാണ് രാജ്യത്ത് ഇപ്പോഴും സ്ഥിരീകരിക്കുന്നത്. ഉത്സവകാലം കൂടി വരാനിരിക്കെ ഒക്ടോബർ – ഡിസംബർ കാലയളവ് നിർണായകമാണെന്ന് വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 71% പേരും ഒരു ഡോസ് വാക്സുനെങ്കിലും എടുത്തതിനാൽ ഇനിയൊരു തരംഗമുണ്ടായാൽ വ്യാപ്തി പറയാനാകില്ല.
ആളുകൾ കൂടുതൽ ജാഗ്രത കാട്ടണമെന്നും ദുർഗാപൂജയും രാമലീലയും ദീപാവലിയും ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ബന്ധുക്കളെ ഓൺലൈനായി കണ്ട് ആശംസ നേരുന്നതാകും ഉചിതമെന്നും വിദഗ്ധർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ