മൊറാദാബാദ് : സുഹൃത്ത് മലദ്വാരത്തിലൂടെ എയര്‍ അടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ പക്ബഡയിലാണ് സംഭവം. മുഹമ്മദ് അസ്ലം എന്ന 23 കാരനാണ് മരിച്ചത്.
അസ്ലമിന്റെ സുഹൃത്ത് ഫര്‍ഹാനാണ് മലദ്വാരത്തിലൂടെ എയര്‍ അടിച്ചു കയറ്റിയത്. ധനുപുര ഗ്രാമത്തിലെ ഒരു സ്ഥാപനത്തിലെ ജോലിക്കാരാണ് അസ്ലമും ഫര്‍ഹാനും. ജോലി ഷിഫ്റ്റ് കഴിഞ്ഞ് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ വൃത്തിയാക്കി.
ഇതിനുശേഷമാണ് ഫര്‍ഹാന്‍ മുഹമ്മദ് അസ്ലമിന്റെ മലദ്വാരത്തിലൂടെ എയര്‍ അടിച്ചു കയറ്റിയത്. ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അസ്ലമിനെ ഫര്‍ഹാന്‍ വീട്ടില്‍ കൊണ്ടു ചെന്നാക്കി. ആരോഗ്യനില വഷളായതോടെ വീട്ടുകാര്‍ ഉടന്‍ തന്നെ അസ്ലമിനെ ആശുപത്രിയിലാക്കി.
ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക് , കളി കാര്യമായി
സ്ഥിതി രൂക്ഷമായ അസ്ലം വ്യാഴാഴ്ച മരിച്ചു. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫര്‍ഹാന്‍ വീട്ടില്‍ കൊണ്ടു വന്നാക്കിയപ്പോള്‍, അസ്ലമിന്റെ വയര്‍ വല്ലാതെ വീര്‍ത്തിരുന്നു. തമാശയ്ക്ക് എയര്‍ അടിച്ചുകയറ്റിയതായി ഫര്‍ഹാന്‍ പറഞ്ഞുവെന്ന് അസ്ലമിന്റെ ബന്ധു റിസ് വാന്‍ വ്യക്തമാക്കി.
യുവാവിന്റേത് ദുരൂഹസാഹചര്യത്തിലുള്ള മരണമാണെന്നും, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും എസ്പി അമിത് ആനന്ദ് പറഞ്ഞു. സുഹൃത്ത് ഫര്‍ഹാനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്ലമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും എസ്പി അറിയിച്ചു.
23 കാരനായ മുഹമ്മദ് അസ്ലം ആറുമാസം മുമ്പാണ് വിവാഹം കഴിച്ചത്. പ്രായമായ അമ്മയും ഭാര്യയും അവിവാഹിതരായ രണ്ട് സഹോദരിമാരും അസ്ലമിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ