പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 16കാരന്റെ 'കടുംകൈ'; 13കാരനെ കഴുത്തുഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശില്‍ പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഠിക്കാന്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് കുട്ടി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

ഗാസിയാബാദിലാണ് സംഭവം. ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് വേയില്‍ റോഡരികില്‍ നിന്നാണ് 13കാരന്റെ മൃതദേഹം കണ്ടെത്തിയത്. കളിക്കാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

16കാരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനുള്ള കാരണം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. പഠിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുറ്റകൃത്യം ചെയ്യാനുള്ള തീരുമാനത്തില്‍ കുട്ടി എത്തിച്ചേരുകയായിരുന്നു. പഠിക്കാന്‍ ആവശ്യപ്പെട്ടുള്ള വീട്ടുകാരുടെ  സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടി കടുംകൈ ചെയ്തതെന്നും പൊലീസ് പറയുന്നു.

ആറുമാസമായി മാതാപിതാക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി പോംവഴി തേടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ 13കാരനെ കൊല്ലാന്‍ 16കാരന്‍ തീരുമാനിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എക്‌സ്പ്രസ് വേയിലേക്ക് കൂടെ വരാന്‍ അയല്‍വാസിയോട് 16കാരന്‍ ആവശ്യപ്പെട്ട് വരികയായിരുന്നു.

എക്‌സ്പ്രസ് വേയിലേക്ക് കൂടെ  വന്ന സമയത്താണ് 16കാരന്‍ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് 16കാരനെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com