ചികിത്സയ്‌ക്കെത്തിയ ഡോക്ടറെ തട്ടിക്കൊണ്ടുപോയി, ബലമായി വിവാഹം കഴിപ്പിച്ചു; പരാതി

രാത്രിയായിട്ടും മകന്‍ വീട്ടില്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു
വീട്ടുകാര്‍ക്ക് ലഭിച്ച വിവാഹ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍/ എഎന്‍ഐ
വീട്ടുകാര്‍ക്ക് ലഭിച്ച വിവാഹ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍/ എഎന്‍ഐ


പട്‌ന: വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ ബഗുസരായ് ജില്ലയിലാണ് സംഭവം. ഡോ സത്യം കുമാര്‍ ഝായെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. 

കന്നുകാലികള്‍ക്ക് അസുഖമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായാണ് ഡോക്ടര്‍ പിദൗളി ഗ്രാമത്തിലെത്തിയത്. ഇവിടെ വെച്ച് ഒരു സംഘം എത്തി ഡോക്ടറെ തട്ടിക്കൊണ്ടുപോകുകയും ബലമായി ഒരു പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കുകയുമായിരുന്നു. 

രാത്രിയായിട്ടും മകന്‍ വീട്ടില്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് രാവിലെ തന്റെ ഫോണില്‍ മകന്റെ വിവാഹത്തിന്റെ വീഡിയോ ലഭിച്ചെന്നും ഡോക്ടറുടെ പിതാവ് സുബോധ് കുമാര്‍ ഝാ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത് പ്രണയ വിവാഹം ആണോയെന്ന സംശയവും അന്വേഷിച്ചു വരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ബിഹാറിലെ ചില ജില്ലകളില്‍ ഇപ്പോഴും തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കല്‍( പകട്വാ വിവാഹ്) നടക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com