ഭോപ്പാൽ: നമീബിയയില്‍ നിന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച് കഴിഞ്ഞ ദിവസം കാടിന്റെ വിശാലതയിലേക്ക് തുറന്നു വിട്ട രണ്ട് ചീറ്റകൾ ഇന്ത്യൻ മണ്ണിൽ ആദ്യമായി വേട്ടയാടി. ഫ്രഡി, എല്‍ട്ടണ്‍ എന്നീ വിളിപ്പേരുള്ള ചീറ്റകളാണ് ഇന്ത്യന്‍ മണ്ണിൽ വേട്ടയാടല്‍ നടത്തിയത്. പുള്ളിമാനിനെയാണ് ചീറ്റകള്‍ വേട്ടയാടി തീറ്റയാക്കിയത്.
തുറന്ന് വിട്ട 24 മണിക്കൂറിനുളളിലായിരുന്നു ഇന്ത്യന്‍ മണ്ണിലെ ഇവയുടെ ആദ്യ വേട്ടയാടല്‍. ക്വാറന്റൈൻ പൂർത്തിയാക്കിയ ഫ്രഡിയേയും എൽട്ടണേയും നവംബര്‍ അഞ്ചിനാണ് വിശാല പ്രദേശത്തേക്ക് തുറന്നു വിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് എട്ട് ചീറ്റകൾ ഇന്ത്യന്‍ മണ്ണില്‍ വീണ്ടുമെത്തിയത്.
രണ്ട് മാസങ്ങൾക്കിടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എട്ട് ചീറ്റകളെയാണ് എത്തിച്ചത്. ക്വാറന്റൈൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് രണ്ടെണ്ണത്തിനെ തുറന്നുവിട്ടിരിക്കുന്നത്. ശേഷിക്കുന്നവയെ ഉടൻ തന്നെ തുറന്നുവിടും.
വംശനാശം സംഭവിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 17ന് ആണ് അവയെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പ്രത്യേക സംഘമാണ് ഇവയെ പരിപാലിക്കുന്നതിനും നിരീക്ഷിക്കുന്നതും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ