പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; വീഡിയോ പ്രചരിപ്പിച്ചു; പ്രതികള്‍ 20 വയസിന് താഴെയുള്ളവര്‍

ഈ ദൃശ്യം ഉപയോഗിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ഏപ്രിലിനും ജൂണിനും ഇടയിലായി അരലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബ്ലാക്ക്‌മെയില്‍ ചെയ്ത് അരലക്ഷം രൂപ തട്ടിയെടുത്തു. പ്രതികളെല്ലാം ഇരുപത് വയസില്‍ താഴെയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

പതിനാറുകാരിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം അരലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി അടക്കം എട്ടുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ്് കേസ് എടുത്തു.

2021 ഡിസംബറില്‍ കേസിലെ മുഖ്യപ്രതി സാഹില്‍ പെണ്‍കുട്ടിയെ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ ലഭിച്ചതായി അറിയിച്ചു. വീടിന് സമീപത്തുള്ള സ്ഥലത്തേക്ക് വന്നില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറയുകയും ചെയ്തു. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ എട്ടുപേര്‍ ചേര്‍ന്ന് വലിച്ചെറിയുകയും ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നെന്ന് സഹോദരന്റെ പരാതിയില്‍ പറയുന്നു

പിന്നീട് പ്രതികള്‍ ഈ ദൃശ്യം ഉപയോഗിച്ച് പെണ്‍കുട്ടിയെ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ഏപ്രിലിനും ജൂണിനും ഇടയിലായി അരലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍  പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പ്രതികള്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com