ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ വസ്ത്രമില്ലാതെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീ കൊല്ലപ്പെടുന്നതിന് മുന്‍പ് ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്‌ക്കേറ്റ പരിക്കും കഴുത്ത് ഞെരിച്ചുമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരമാസകലം മുറിവേറ്റ പാടുകള്‍ ഉണ്ട്. തല, നെഞ്ച്, തൊണ്ട, സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊളളിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ഏപ്രില്‍ 12 ന് ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ബാബകുടി ക്ഷേത്രത്തിന് സമീപം യുവതിയുടെ മൃതദേഹം അര്‍ദ്ധനഗ്‌നമായ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
യുവതിയെ തിരിച്ചറിയുന്നതിനായി പൊലീസ് സാമൂഹികമാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ഏപ്രില്‍ 11 ന് രാത്രി ഒരു കറുത്ത നിറത്തിലുള്ള കാര്‍ ക്ഷേത്രത്തിന് സമീപത്ത് എത്തിയതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ സ്വവര്‍ഗ വിവാഹ കേസ് സുപ്രീം കോടതിയില്‍; എതിര്‍പ്പുമായി കേന്ദ്രം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ