പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാക് ബന്ധം?; ആക്രമണം ഏഴു ഭീകരർ രണ്ടു സംഘങ്ങളായെത്തി; വ്യാപക തിരച്ചിൽ 

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പീപ്പിൾസ്  ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്
സൈനിക വാഹനത്തിന് നേർക്കുള്ള ഭീകരാക്രമണം/ പിടിഐ
സൈനിക വാഹനത്തിന് നേർക്കുള്ള ഭീകരാക്രമണം/ പിടിഐ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ പാക് ബന്ധം അന്വേഷിക്കുന്നു. ഏഴു ഭീകരർ രണ്ടു സംഘങ്ങളായെത്തി ആക്രമണം നടത്തിയെന്നാണ് സൂചന. ഭീകരർക്കായി പൂഞ്ച് മേഖലയിൽ വ്യാപക തിരച്ചിലാണ് സൈന്യം നടത്തുന്നത്. 

ലഷ്കർ ഇ തയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. രജൗരിയിൽ ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തയ്ബ അനുഭാവമുള്ള നിരവധി പേരുണ്ടെന്നും, ഇവരുടെ സഹായം ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നു. 

അതിനിടെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനായ ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പീപ്പിൾസ്  ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ) ഏറ്റെടുത്തിട്ടുണ്ട്. പൂഞ്ചിലെ ബാതാ- ദോരിയ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനമേഖല സൈന്യം വളഞ്ഞതായും റിപ്പോർട്ടുണ്ട്. 

പൂഞ്ചിൽ സൈനിക ട്രക്കിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനമേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. ബിംബർ ​ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു സൈനിക വാഹനം. ​ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ചികിത്സയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com