ബംഗളൂരു: ബലാത്സംഗക്കേസിലെ പ്രതി ജയില്‍ ചാടി. കര്‍ണാകയിലെ ദേവനാഗിരി ജില്ലാജയിലില്‍ നിന്നാണ് നാല്‍പ്പത് അടി ഉയരമുള്ള മതില്‍ ചാടി പ്രതി രക്ഷപ്പെട്ടത്. എന്നാല്‍ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി.
ജയിലിലെ സിസിടിവിയിലാണ് പ്രതി മതില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട 23കാരന്‍ വസന്ത് ആണ് ജയില്‍ ചാടിയത്. കാലിന് പരിക്കേറ്റ വസന്ത് മുടന്തിയോടുന്നതും റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരുദിവസത്തിന് ശേഷം ഹാവേരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
മാര്‍ച്ചില്‍ ഹരിയാനയിലെ കുരുക്ഷേത്ര ജയിലില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ