മണിപ്പൂരില്‍ വീണ്ടും അശാന്തി; വെടിവയ്പില്‍ 13 പേര്‍ മരിച്ചു

തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍
സൈനികര്‍ നടത്തിയ തിരച്ചില്‍
സൈനികര്‍ നടത്തിയ തിരച്ചില്‍

ഇംഫാല്‍: മണിപ്പൂരിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തെങ്ങോപ്പാലിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരിച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തെങ്ങോപ്പാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തില്‍ ഉച്ചയ്ക്ക് രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതായി വിവരം ലഭിച്ചിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ലീത്തു ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിലാണ്‌ 13 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ക്കരികില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മരിച്ചവര്‍ ഈ പ്രദേശത്തുള്ളവരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ സംഘര്‍ഷം ഉണ്ടായ പ്രദേശത്ത് നിന്ന് ഏറെ അകലെയുള്ള സ്ഥലത്താണ് വെടിവയ്പ് ഉണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com