യുപിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്തു; ബസ് ജീവനക്കാര്‍ അറസ്റ്റില്‍, ഓടിരക്ഷപെട്ട പ്രതിക്കായി തെരച്ചില്‍

ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. കാണ്‍പൂരില്‍നിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 കാരിയാണ് പീഡനത്തിന് ഇരയായത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. 

ബസിന്റെ അടച്ചിട്ട ക്യാബിനില്‍ വെച്ചാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. യുവതി എമര്‍ജന്‍സി അലാറം സിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു. 

ബസില്‍ പിടികൂടിയ ആരിഫിനെ സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസിന് കൈമാറി. ആരിഫ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ലളിതിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. രാജ്യം നടുങ്ങിയ നിര്‍ഭയ കേസിന് 11 വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം തന്നെയാണ് സമാനമായ മറ്റൊരു സംഭവം പുറത്തു വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com