കാറില്‍ കയറ്റാമെന്നു പറഞ്ഞ് കൊണ്ടുപോയി, ഒന്‍പതുകാരിയെ പീഡിപ്പിച്ച് കൊന്നു, മൃതദേഹം കനാലില്‍ തള്ളി; പ്രതിയെ വലയിലാക്കി പൊലീസ് 

ഡല്‍ഹിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി 52കാരന്‍ പീഡിപ്പിച്ച് കൊന്നു. കൊലപാതകത്തിന് ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതി കുട്ടിയുടെ മൃതദേഹം കനാലില്‍ തള്ളിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ഭൂവുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം പ്രതിയിലേക്ക് എത്തിയതെന്നും പൊലീസ് പറയുന്നു.

ഡിസംബര്‍ 12ന് ഡല്‍ഹി സ്വരൂപ് നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് വെളിയില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാര്‍ റൈഡ് ഓഫര്‍ ചെയ്താണ് പ്രതി തട്ടിക്കൊണ്ടുപോയത്. ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കാറില്‍ വച്ച് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി പെണ്‍കുട്ടിയെ ആദ്യം കഴുത്തുഞെരിച്ച് കൊന്നു. ശേഷം മൃതദേഹം നഗരത്തിന് പുറത്തുള്ള കനാലില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് 52കാരനാണ് എന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുന്നതിനായി വീട്ടിലേക്ക് വന്ന സമയത്ത്, സ്‌കൂട്ടര്‍ അപകടത്തെ തുടര്‍ന്ന് പ്രതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ 52കാരന്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com