ഫോൺവിളിക്കിടെ കരഞ്ഞു ബഹളമുണ്ടാക്കി; രണ്ടു വയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു 

അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് മകനെ കഴുത്തു ഞെരിച്ചു കൊന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഫോൺ വിളിക്കുന്നതിനിടെ കരഞ്ഞു ബഹളമുണ്ടാക്കിയ രണ്ടു വയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഝാർഖണ്ഡിലെ ​ഗിരിഡീഹിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് മകനെ കഴുത്തുഞെരിച്ചു കൊന്നത്.

ഭർത്താവ് നിസാമുദ്ദീനുമായി വഴക്കിട്ട അഫ്സാന കുട്ടിയുമായി മുറിക്കകത്തു കയറി വാതിലടച്ചു. പിന്നീട് ഉറങ്ങാൻ ഭർത്താവിനെ മുറിയിലേക്ക് വിളിച്ചപ്പോഴാണ് കുഞ്ഞ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഫോൺവിളിക്കുന്നതിനിടെ ബഹളവെച്ചതിനെ തുടർന്ന് കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്ന് അഫ്‌സാന ഭർത്താവിനോട് പറഞ്ഞതായി പൊലീസ് അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്‌ത അഫ്‌സാനയെ റിമാൻഡ് ചെയ്‌തു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com