തിരിച്ചറിയാനാകാതെ ഇനിയും 50 മൃതദേഹങ്ങള്‍; ബാലസോര്‍ ദുരന്തത്തിന് ഒരു മാസം

രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാതെ സൂക്ഷിച്ചിരിക്കുന്നത് 50 മൃതദേഹങ്ങങ്ങള്‍
ബാലസോർ ട്രെയിൻ ദുരന്തം/ പിടിഐ
ബാലസോർ ട്രെയിൻ ദുരന്തം/ പിടിഐ


ഭുബനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാതെ സൂക്ഷിച്ചിരിക്കുന്നത് 50 മൃതദേഹങ്ങങ്ങള്‍. ഭുബനേശ്വര്‍ എയിംസില്‍ ഉണ്ടായിരുന്ന 81 മൃതദേഹങ്ങളില്‍ 29 എണ്ണം ഡിഎന്‍എ ടെസ്റ്റ വഴി തിരിച്ചറിഞ്ഞു. ഇതില്‍ 24എണ്ണം സംസ്‌കരിച്ചു. 

ബിഹാര്‍ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ എത്താതത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ സംസ്‌കരിച്ചു. ബിഹാര്‍ സ്വദേശികളുടെ സംസ്‌കാര ചടങ്ങാണ് ബാലാസോര്‍ കോര്‍പ്പറേഷന്‍ നടത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ബിഹാറിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ, കോര്‍പ്പറേഷന്‍ രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്നു. 

ജൂണ്‍ രണ്ടിന് നടന്ന അപകടത്തില്‍ 293പേരാണ് കൊല്ലപ്പെട്ടത്.ഇതില്‍ 287പേര്‍ അപകട സ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. 
രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഡിഎന്‍എ പരിശോധനയുടെ ബാക്കി റിസള്‍ട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com