ജയ്പൂര്‍: രാജസ്ഥാനില്‍ നാലുകുട്ടികളെ കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതിനെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്.
ബാര്‍മര്‍ ജില്ലയിലെ മണ്ഡാലി മേഖലയിലാണ് സംഭവം. 27 വയസുള്ള ഊര്‍മിളയും എട്ടും അഞ്ചും മൂന്നും രണ്ടും വയസുള്ള കുട്ടികളുമാണ് മരിച്ചത്. ഭര്‍ത്താവ് ജോധ്പൂരിലേക്ക് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നതെന്നും പൊലീസ് പറയുന്നു.
ധാന്യങ്ങള്‍ ഇട്ടുവെയ്ക്കുന്ന ഡ്രമ്മില്‍ ശ്വാസംമുട്ടി മരിച്ചനിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന് ഊര്‍മിള ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ